രാഹുല്‍ ഗാന്ധി വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

 രാഹുല്‍ ഗാന്ധി വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കും

കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ ജനരോക്ഷം രൂക്ഷമായ വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധഝി എംപി ഇന്നെത്തും. കഴിഞ്ഞ മൂന്നാഴ്ച വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരുടെയും വീടുകള്‍ അദേഹം സന്ദര്‍ശിക്കും. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു.

കര്‍ണാടകയില്‍ നിന്നെത്തിയ കാട്ടാന ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് രാഹുല്‍ഗാന്ധി രാവിലെ സന്ദര്‍ശിക്കും. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച വനം വകുപ്പ് താല്‍കാലിക ജീവനക്കാരന്‍ പോളിന്റെ വീട്ടിലെത്തും. തുടര്‍ന്ന് നേരത്തെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെയും വീട് സന്ദര്‍ശിക്കും. ഇതിന് ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിലേക്ക് പോകും.

റസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. അവിടെ നിന്നും അദേഹം അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.