'എന്‍ഡിഎയിലെ ഒരു ഘടക കക്ഷി സീറ്റ് കച്ചവടം നടത്തി': ഗുരുതര ആരോപണവുമായി പി.സി ജോര്‍ജ്

'എന്‍ഡിഎയിലെ ഒരു ഘടക കക്ഷി സീറ്റ് കച്ചവടം നടത്തി': ഗുരുതര ആരോപണവുമായി പി.സി ജോര്‍ജ്

കോട്ടയം: എന്‍ഡിഎയിലെ ഒരു ഘടക കക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് ശരിയാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദേഹം വ്യക്തമാക്കി.

ബിജെപിക്കൊപ്പം ഒട്ടിനില്‍ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാന്‍ പറ്റുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.