നേപ്പാളിൽ 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്ന് വീണു: ആറ് പേരുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

നേപ്പാളിൽ 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്ന് വീണു: ആറ് പേരുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ടേക്കോഫിനിടെ വിമാനം തകർന്ന് വീണു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

പൊഖാറയിലേക്കുള്ള വിമാനത്തിൽ എയർക്യുമാരടക്കം 19 പേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. അപക ടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. വിമാനത്തിന്റെ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.