ചേലക്കരയില്‍ അട്ടിമറി പ്രതീക്ഷയില്‍ യുഡിഎഫ്; വരവൂര്‍ ആദ്യമെണ്ണും

 ചേലക്കരയില്‍ അട്ടിമറി പ്രതീക്ഷയില്‍ യുഡിഎഫ്; വരവൂര്‍ ആദ്യമെണ്ണും

തൃശൂര്‍: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. ഏറെക്കാലമായി എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. കുറഞ്ഞത് 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.

എല്‍ഡിഎഫ് മുന്‍ എംഎല്‍എ യു. പ്രദീപിനെ നിര്‍ത്തിയാണ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിച്ചത്. മണ്ഡലത്തില്‍ വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകള്‍ പിന്നീടെണ്ണും. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് ഇവിടം. വരവൂരില്‍ 2000 വും മൂന്ന് പഞ്ചായത്തുകളിലുമായി 10000 വോട്ടിന്റെയും ലീഡ് എല്‍ഡിഎഫിന് കിട്ടേണ്ടതുണ്ട്. ഈ ലീഡ് ലഭിച്ചില്ലെങ്കില്‍ അത് മണ്ഡലത്തിലെ ജനം കളംമാറ്റുന്നുവെന്നതിന്റെ സൂചനയായി മാറും.

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണനും ഉറച്ച ജയപ്രതീക്ഷയില്‍ തന്നെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.