മാനന്തവാടി: മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ ഫാ. വർഗീസ് (അനൂപ് വർഗീസ്) കൊല്ലംകുന്നേൽ(37) നിര്യാതനായി. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായിരിന്നതിനാല്‍ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി അദേഹം സംസാരിക്കാന്‍ തുടങ്ങിയിരിന്നുവെന്നും പിന്നീട് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരിന്നുവെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു.
സംസ്കാരം നാളെ (22/05/2025) ദ്വാരക പാസ്റ്റൽ സെന്ററിൽ നടക്കും. ഫാ. അനുപ് കൊല്ലംകുന്നേലിന്റെ ഇടവകയായ കുന്നലാടി പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ മൃദതേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലും പൊതുദർശനം ഒരുക്കിയിട്ടുണ്ട്. രാത്രിയോടെ മൃതദേഹം ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തുകയും ചെയ്യും.
നാളെ രാവിലെ ഏഴ് മണിക്ക് ദിവ്യബലിയും മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മൃതശരീരം സീയോൻ ഹാളിലേക്ക് മാറ്റുകയും രണ്ട് മണിക്ക് വി. കുർബാനയോട് കൂടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കുകയും ചെയ്യും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മൃതസംസ്കാര ശുശ്രൂഷകൾക്ക് കാർമികനാകും.
2015 ഡിസംബര്‍ 29ന് തിരുപ്പട്ടം സ്വീകരിച്ചു. പയ്യമ്പള്ളി, തരിയോട്, ബോയ്സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക് എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022-ല്‍ നീലഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ അസിസ്റ്റന്‍റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
കൊല്ലംകുന്നേല്‍ വര്‍ഗീസ് (കുഞ്ഞ്) - വല്‍സമ്മ ദമ്പതികളുടെ മൂത്ത മകനായി 1988 ജൂലൈ ഒമ്പതിനാണ് ജനനം. സഹോദരൻ അജീഷ്. സഹോദര ഭാര്യ: തുഷാര, മക്കൾ: ഏബല്‍, ഏഥന്‍.