കുവൈറ്റിലെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുംബ സംഗമം സമാപിച്ചു

കുവൈറ്റിലെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുംബ സംഗമം സമാപിച്ചു

കുവൈറ്റ് സിറ്റി: പാലായുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകത്തിൻ്റെ രണ്ടാമത് കുടുംബസംഗമം അബ്ബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.


രൂപതാംഗങ്ങളായ എഴുന്നൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ഡി എം എ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പി ഡി എം എ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, കുവൈറ്റ് അബാസിയ ഇടവക വികാരി ഫാ. സോജൻ പോൾ OFM Cap എന്നിവർ സന്ദേശം നൽകി. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കിമാറ്റാൻ പ്രാദേശികമായ ഇത്തരം കൂട്ടായ്മകൾക്ക് കഴിയും എന്ന് വൈദികർ അഭിപ്രായപ്പെട്ടു. 


ഇത്തരം കൂട്ടായ്മകൾ സമൂഹത്തിനും സാർവത്രിക സഭയ്ക്കും എന്നും മുതൽക്കൂട്ടായിരിക്കട്ടെ എന്ന് ആശംസിച്ചു. കുവൈറ്റിലെ വിവിധ ഏരിയാകളിൽ നിന്നുമുള്ള അംഗങ്ങൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം കുടുംബസംഗമത്തിന് മാറ്റുകൂട്ടി. 

കുവൈറ്റിലെ രൂപതാംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി യോഗത്തിൽ പ്രകാശനം ചെയ്തു. പി ഡി എം എ അംഗങ്ങളായ ഡൊമിനിക് മാത്യു ഏരേത്ത്, സിവി പോൾ പാറയ്ക്കൽ എന്നിവരെ, കുവൈറ്റിലെ ഇന്ത്യൻ പൊതുസമൂഹത്തിൻ്റെ സാമൂഹ്യ സാംസക്കിരിക പ്രവർത്തനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന സമഗ്ര പിന്തുണകൾ പരിഗണിച്ച് പേൾ ഓഫ് പി ഡി എം എ അവാർഡ് നൽകി ആദരിച്ചു. 

കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന കെ ജെ ജോണിന് യോഗത്തിൽ യാത്രയയപ്പ് നൽകി. വിവാഹ ജീവിതത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ദമ്പതികൾ, ഉപരി പഠനത്തിന് പോകുന്ന കുട്ടികൾ, പ്രസംഗ മത്സര വിജയികൾ, സുറിയാനി സംഗീത മത്സരവിജയികൾ എന്നിവരെ വേദിയിൽ ആദരിച്ചു.

ജനറൽ കോർഡിനേറ്റർ ജോബിൻസ് ജോൺ പാലേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഐവി അലക്സ് സ്വാഗതവും ട്രഷറർ സുനിൽ തോമസ് തൊടുകയിൽ നന്ദിയും അറിയിച്ചു. 

എസ് എം സി എ ഭാരവാഹികൾ, വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ, പാലാ സെൻ്റ് തോമസ്, കുറവിലങ്ങാട് ദേവമാതാ കോളേജ് ആലുംമ്നി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.