പാരീസിൽ നിന്ന് ചാർട്രെസിലേക്കുള്ള കത്തോലിക്കാ തീർത്ഥാടനം നാളെ മുതൽ; 19,000 യുവജനങ്ങള്‍ പങ്കെടുക്കും

പാരീസിൽ നിന്ന് ചാർട്രെസിലേക്കുള്ള കത്തോലിക്കാ തീർത്ഥാടനം നാളെ മുതൽ; 19,000 യുവജനങ്ങള്‍ പങ്കെടുക്കും

പാരീസ്: ജൂൺ ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന പാരീസ് - ചാർട്രെസ് തീർത്ഥാടനത്തിൽ 19,000 കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുക്കും. ഫ്രഞ്ച് നോട്രെ-ഡാം ഡി ക്രെറ്റിയന്റെ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നടത്ത യാത്ര ഫ്രാൻസിലെ ഏറ്റവും വലിയ പരമ്പരാഗത കത്തോലിക്കാ തീർത്ഥാടനമാണ്. 20 വയസിന് മുകളിലുള്ളവർക്കാണ് ഇത്തവണത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി.


മുൻവർഷങ്ങളിൽ തീർത്ഥാടനത്തിൽ പങ്കെടുത്തവർ

ഫ്രാൻസിലെ എല്ലാ തീർത്ഥാടനങ്ങളും യുവജനങ്ങളെ ചൈതന്യത്തിലേക്ക് നയിക്കുന്നതിനുള്ള അവസരങ്ങളാണെന്ന് ഫ്രാൻസിലെ ബിഷപ്പുമാരുടെ സമ്മേളനം പ്രസ്ഥാവിച്ചു. "പാരമ്പര്യത്താൽ ഊന്നി നടത്തപ്പെടുന്ന തീർത്ഥാടനം തീർത്ഥാടകരെ പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന, പ്രായശ്ചിത്തം എന്നിവയിലേക്ക് തിരികെ കൊണ്ടുവരും. അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുമതം പിന്തുടരാൻ പ്രോത്സാഹിപ്പിക്കും. അതുവഴി വിശ്വാസത്തിലും പ്രത്യാശയിലും വളരാൻ സഹായിക്കും"- ബിഷപ്പുമാരുടെ സമ്മേളനം പറഞ്ഞു.

2024-ൽ 18,000 പേരും 2023-ൽ 16,000 പേരും ആയിരുന്നു തീർത്ഥാടന്തതിൽ പങ്കെടുത്തത്. വരും വർഷങ്ങളിലും തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ വർഷത്തെ രജിസ്ട്രേഷൻ വെറും അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് തീർന്നത്. ഇത് "റെക്കോർഡ് ലെവൽ പങ്കാളിത്തം" ആണെന്ന് സംഘാടകർ പറഞ്ഞു.
മുൻവർഷങ്ങളിൽ തീർത്ഥാടനത്തിൽ പങ്കെടുത്തവർ

ഫ്രഞ്ചിൽ pèlerinage de Chrétienté എന്ന് അറിയപ്പെടുന്നതാണ് ചാർട്രസ് തീർത്ഥാടനം. പാരീസിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നു നോട്രഡാം ഡി ചാർട്രേസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഇത്. പെന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ചാണ് തീര്‍ത്ഥാടനം നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.