സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കൂടുതൽ എറണാകുളത്ത്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കൂടുതൽ എറണാകുളത്ത്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ച് ആരോഗ്യ വകുപ്പ്. നിലവില്‍ സംസ്ഥാനത്ത് 2223 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 96 പേര്‍ ചികിത്സയിലുണ്ട്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 431 കേസുകള്‍ എറണാകുളത്ത് സ്ഥിരീകരിച്ചു. രോഗലക്ഷണം ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ചികിത്സയില്‍ തുടരുന്ന ആളുകള്‍ക്ക് കോവിഡും മറ്റു അനുബന്ധ അസുഖങ്ങളും ഉള്ളതിനാല്‍ ഇവര്‍ക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.

ജെ.എൻ1, എൻ.ബി 1.8.1 ,എൽഎഫ്.7, എക്സ്.എഫ്.സി എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.