റോമിലെ ദേവാലയത്തിന്റെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്ത് കർദിനാൾ മാർ ജോർജ് കൂവക്കാട്

റോമിലെ ദേവാലയത്തിന്റെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്ത് കർദിനാൾ മാർ ജോർജ് കൂവക്കാട്

വത്തിക്കാൻ സിറ്റി: റോമിലെ ചിർക്കോൺവല്ലാ സീയോനെ ആപ്പിയയിലെ പാദുവായിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിന്റെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്ത് കർദിനാൾ മാർ ജോർജ് കൂവക്കാട്. ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ജൂൺ 13നാണ് സ്ഥാനം ഏറ്റെടുത്തത്.

ദിവ്യബലിയോടെ നടന്ന സ്ഥാനമേറ്റെടുക്കൽ ശുശ്രൂഷയിൽ മറ്റ് കർദിനാളുമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും പങ്കെടുത്തു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മാർ കൂവക്കാട്ടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

എല്ലാ കർദിനാളുമാർക്കും റോമിൽ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മാർ കൂവക്കാടിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്.1988ൽ ഇടവകയായ ഈ പള്ളിയിൽ റോഗേഷനിസ് റ്റ് സന്യാസ സമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിർവഹിക്കുന്നത്.

2012ൽ കർദിനാൾ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തിരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിന് മുമ്പ് മറ്റു രണ്ട് കർദിനാളുമാരുടെ സ്ഥാനിക ദേവാലയമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.