വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിച്ച് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതാ വൈദികൻ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാർത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശിൽപി തോമസ് വെള്ളാരത്തുങ്കൽ നിർമ്മിച്ച ദാരുശിൽപവും മാർ തോമസ് തറയിൽ മാർപാപ്പയ്ക്ക് കൈമാറി.
നീണ്ട നാളത്തെ പ്രയ്തനത്തിനൊടുവിലാണ് തോമസ് വെള്ളാരത്തുങ്കൽ കൈകളാൽ ശിൽപം കൊത്തിയെടുത്തത്. പ്രാർത്ഥനാ കരങ്ങളും ഗോളവും ഇന്ത്യയുടെ ചിത്രവും വിശുദ്ധരായ അൽഫോൺസാമ്മ, ഏലിയാസച്ചൻ, എവുപ്രാസ്യാമ്മ , മറിയം ത്രേസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരുടെ ചിത്രങ്ങളും ശിൽപത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇരുവശങ്ങളിലായി മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പു കതിരും മുന്തിരിവള്ളിയും കാണാം.
കർദിനാൾ മാർ ജോർജ് കൂവക്കാടും മാർ തോമസ് തറയിലിനോടൊപ്പം സന്നിഹിതനായിരുന്നു.