സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി : സേവ് ബോക്‌സ്' നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. നടന്റെ ഭാര്യ സരിതയുടെയും മൊഴി രേഖപ്പെടുത്തി.

കൊച്ചി ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് വരെ നീണ്ടു. കേസില്‍ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 24 നും ചോദ്യം ചെയ്തിരുന്നു.

സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ജയസൂര്യ കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി.

സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസില്‍ കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.