ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന കേസുകളെ ഇപ്പോള്‍ ഉണ്ടായിട്ടുള്ളെന്നും ഇത്തരം കേസുകൾ വളരെ കുറവാണെന്നും എഇഎഫ്‌ഐ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
രാജ്യത്ത് ആളുകളില്‍ വാക്സിന്‍ എടുത്തതിന് ശേഷമുണ്ടാവുന്ന പ്രതികൂല ഫലങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയാണ് എഇഎഫ്‌ഐ. വാക്സിന്‍ സ്വീകരിച്ച 700 പേരില്‍ ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കിയതില്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തിയത് എന്ന് സമിതി പറയുന്നു.
കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ ഒരു മില്യണ്‍ ഡോസ് നല്‍കിയതില്‍ 0.61 ശതമാനത്തില്‍ താഴെയാണ് രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ എന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.