ലോക്ഡൗണ്‍: ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം

ലോക്ഡൗണ്‍: ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം

കവരത്തി: ലോക്ഡൗണ്‍ തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം. ട്രിപ്പില്‍ ലോക്ഡൗണുള്ള നാലു ദ്വീപുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളോ റേഷന്‍ കടയോ തുറക്കുന്നില്ല. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഭക്ഷ്യ വസ്തുകള്‍ വിതരണം ചെയ്യാത്തതോടെ ലക്ഷദ്വീപ് നിവാസികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം പരിഗണിച്ച് കഴിഞ്ഞ മാസം 7 മുതല്‍ ലക്ഷദ്വീപില്‍ ലോക്ഡൗണാണ്. രോഗവ്യാപനം രൂക്ഷമായ കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പേനി ദ്വീപുകളില്‍ ഈ മാസം 17 മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണും പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. റേഷന്‍ കടകള്‍ കൂടി അടച്ചതോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ കിട്ടാത്ത അവസ്ഥിയലേക്ക് ദ്വീപ് എത്തി ചേര്‍ന്നത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.