അബുദാബി: ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ രാജ്യങ്ങളില്‍ നിന്നും എത്തുന്നവർക്കുളള യാത്രാമാർഗ നിർദ്ദേശങ്ങള്‍ പുതുക്കി അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റി.
ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ടെ രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വാക്സിനേഷനെടുത്തവരാണെങ്കില്‍ എത്തുന്നമുറയ്ക്ക് കോവിഡ് പിസിആർ പരിശോധന നടത്തണം. ക്വാറന്റീന്‍ ആവശ്യമില്ല. എത്തി ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം.
ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വാക്സിനെടുത്തവരാണെങ്കില്‍ എത്തുന്നമുറയ്ക്ക് പിസിആർ പരിശോധന നടത്തണം. ഏഴുദിവസത്തേക്ക് ക്വാറന്റീന്‍ വേണം. ആറാം ദിവസം വീണ്ടും പരിശോധന നടത്തണം.

ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ടെ രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വാക്സിനേഷനെടുത്തവരല്ലെങ്കില്‍ എത്തുന്നമുറയ്ക്ക് കോവിഡ് പിസിആർ പരിശോധന നടത്തണം. ക്വാറന്റീന്‍ ആവശ്യമില്ല. എത്തി ആറാം ദിവസവും പന്ത്രണ്ടാം ദിവസവും വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം.
ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ വാക്സിനെടുത്തവരല്ലെങ്കില്‍ എത്തുന്നമുറയ്ക്ക് പിസിആർ പരിശോധന നടത്തണം. 12 ദിവസത്തേക്ക് ക്വാറന്റീന്‍ വേണം. പതിനൊന്നാം ദിവസം വീണ്ടും കോവിഡ് പിസിആർ പരിശോധന നടത്തണം.
രാജ്യത്തുളള വിദേശികള്‍ക്കും സ്വദേശികള്‍ക്കും തീരുമാനം ബാധകമാണ്. വാക്സിന്റെ വിവരങ്ങളൊക്കെ അല്‍ ഹോസന്‍ ആപ്പില്‍ ഉണ്ടായിരിക്കണം.