അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനം: മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും

അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനം: മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഈന്‍ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈന്‍ അലി തങ്ങള്‍ ഇന്നലെ ലീഗ് വാര്‍ത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനാണ് അച്ചടക്ക നടപടി. അന്തിമ തീരുമാനം തങ്ങളുമായി സംസാരിച്ച ശേഷം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇതിനായി നാളെ പാണക്കാട്ട് ലീഗ് നേതൃയോഗം ചേരും.
മുഈന്‍ അലി ഇന്നലെ ലീഗ് ഹൗസില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് വലിയെ തിരിച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തിര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിനെത്താനായില്ല. ഈ സാഹചര്യത്തിലാണ് യോഗം നാളേക്ക് മാറ്റിയത്.

ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നടപടി ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ അടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ത്തിയ കെ എം ഷാജി അടക്കമുള്ള നേതാക്കള്‍ മുഈനലിയുടെ പരസ്യ വിമര്‍ശനത്തോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.