അബുദബിയിലേക്കുളള വിമാനസർവ്വീസുകള്‍ ഇന്നാരംഭിക്കും

അബുദബിയിലേക്കുളള വിമാനസർവ്വീസുകള്‍ ഇന്നാരംഭിക്കും

അബുദബി: ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന് അബുദബിയിലേക്കുളള വിമാന സർവ്വീസുകള്‍ ഭാഗികമായി ഇന്ന് ആരംഭിക്കും. ഷാ‍ർജ, ദുബായ് എമിറേറ്റുകളിലേക്ക് അഞ്ചാം തിയതി മുതല്‍ സർവ്വീസുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും അബുദബിയിലേക്കുളള സർവ്വീസ് തുടങ്ങിയിരുന്നില്ല.ആഗസ്റ്റ് 10 ന് തുടങ്ങുമെന്നായിരുന്നു എത്തിഹാദും എയർ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളില്‍ നിന്ന് സർവ്വീസുണ്ടാകുമെന്ന് എത്തിഹാദ് അറിയിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് ആഗസ്റ്റ് 10 മുതല്‍ സർവ്വീസുണ്ടാകുമന്നാണ് പ്രതീക്ഷിക്കുന്നത്. അബുദബി റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിർബന്ധമാണ്. വിമാനത്താവളത്തില്‍ നിന്ന് നല്കുന്ന നിരീക്ഷണ വാച്ചും ധരിക്കണം. വിമാനത്താവളത്തിലെത്തുമ്പോഴുളള പിസിആർ പരിശോധനയ്ക്ക് മുന്‍പ് നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തണം.

യാത്രാക്കാർക്ക് പുതിയ നിർദ്ദേശം നല്‍കി എയർ അറേബ്യ

ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർ മൂന്നാമതൊരു രാജ്യത്ത് ക്വാറന്റീനില്‍ കഴിയുകയാണെങ്കില്‍ 14 ദിവസം പൂർത്തിയാകുന്നതിന് മുന്‍പ് യുഎഇയിലേക്ക് വരണമെന്നുണ്ടെങ്കില്‍ അതാകാമെന്ന് എയർ അറേബ്യ അറിയിച്ചു. ദുബായ് വിസക്കാർ ജിഡിആർഎഫ്എ വെബ്സൈറ്റിലും മറ്റ് എമിറേറ്റിലെ വിസയുളളവർ ഐസിഎ വെബ്സൈറ്റിലും രജിസ്ട്രർ ചെയ്യണം. 48 മണിക്കൂറിനുളളിലെ പിസിആർ ടെസ്റ്റ് വേണം. യഥാ‍ർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡും നിർബന്ധം. പുറപ്പെടുന്നതിന് മുന്‍പുളള റാപ്പിഡ് ടെസ്റ്റും അനിവാര്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.