കൊച്ചി : എറണാകുളം, തൃശൂർ ജില്ലകളിലെ പട്ടണം, മതിലകം എന്നീ ഗ്രാമങ്ങളിൽ PAMA ഇൻസ്റ്റിറ്റ്യൂ ട്ട് നടത്തി വന്നിരുന്ന ഖനനങ്ങൾ പുനരാംഭിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയിരുന്ന സ്റ്റേ ഓർഡർ മരവിപ്പിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ ഖനനങ്ങൾ പുനരാംഭിച്ചത്. ഇന്നുരാവിലെ 7 മണിമുതൽ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഗവേഷണത്തിന് നേതൃത്വം നൽകുന്ന പി ജെ ചെറിയാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
2006-07 ൽ ആരംഭിച്ച പട്ടണം ഖനനം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020 ജനുവരിയിൽ പുനരാരംഭിച്ചിരുന്നു. പക്ഷെ ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഖനനത്തിനുള്ള അനുമതി ഈ മാസം പിൻവലിച്ചു.
ഇതിനെതിരെയാണ് പി ജെ ചെറിയാൻ ഡൽഹി ഹൈക്കോർട്ടിനെ സമീപിച്ചത്. ഇപ്പോൾ നടക്കുന്ന ഖനനത്തിൽ, 65 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ചപ്പോൾ 2000 വർഷത്തിലേറെ പഴക്കമുള്ള മെഡിറ്ററേനിയൻ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ നിന്നുള്ള ആകർഷകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.