കൊച്ചി: എൻജിനിയറിങ് പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ടുള്ള അപ്പീൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ആപ്പിൽ തള്ളിയത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കൊല്ലം സ്വദേശി സാൽവിയ ഹുസൈൻ അടക്കമുള്ള വിദ്യാർഥികൾ നൽകിയ അപ്പീലാണ് കോടതിയുടെ വിധി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ലസ്ടു പരീക്ഷ നടത്താത്ത സാഹചര്യത്തിൽ പ്ലസ്ടു മാർക്ക് പരിഗണിക്കരുതെന്നായിരുന്നു ആവശ്യം.
പരീക്ഷ നടത്തിയില്ലെങ്കിലും സുപ്രീം കോടതി അംഗീകരിച്ച സ്കീം പ്രകാരം ഫലപ്രഖ്യാപനം നടത്തിയിയിട്ടുണ്ടെന്നും ഇൗ മാർക്ക് പരിഗണിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഉത്തരവെന്ന് വിലയിരുത്തിയാണ് അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയത്.