ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് 2025 ല്‍ ദുബായ് വേദിയാകും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. 2025 ല്‍ നടക്കുന്ന 27 മത് അന്താരാഷ്ട്ര കൗണ്‍സില്‍ ഓഫ് മ്യൂസിയം ജനറല്‍ കോണ്‍ഫറന്‍സിന് ദുബായ് വേദിയാകും, ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ കുറിച്ചു. മധ്യപൂർവ്വ ദേശത്ത് നടക്കുന്ന ഇത്തരത്തിലുളള ആദ്യ കോണ്‍ഫറന്‍സാകും ഇത്. 119 രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ 20,000 ലധികം അന്താരാഷ്ട്ര മ്യൂസിയങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. മൂന്നു വർഷത്തിലൊരിക്കലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 2019 ല്‍ കൊയ്റ്റോവിലാണ് കോണ്‍ഫറന്‍സ് നടന്നത്. 2022 ല്‍ ചെക്ക് റിപബ്ലിക്കിലെ പ്രാഗിലാണ് നടക്കാനിരിക്കുന്നത്.