ഷാർജ: ഷാർജയിലെ ചില സ്വകാര്യ സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. 12 വയസിന് മുകളിലുളള കുട്ടികള്‍ പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം ക്ലാസിലെത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് കുട്ടികള്‍ കൂട്ടത്തോടെ പിസിആർ പരിശോധനയ്ക്ക് എത്തിയത് തിരക്ക് വർദ്ധിപ്പിച്ചു. പലർക്കും സമയത്ത് പരിശോധനാഫലം കിട്ടിയതുമില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യം കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പഠനത്തിലേക്ക് ചില സ്കൂളുകള്‍ മാറിയത്.
ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുടെ മാർഗനിർദ്ദേശത്തിലാണ് സ്കൂളുകള്‍ ഓണ്‍ലൈന്‍ -ഓണ്‍സൈറ്റ് പഠനം ക്രമീകരിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിരവധി രക്ഷിതാക്കളാണ് ഇ ലേണിംഗ് പഠനത്തിന് താല്‍പര്യം പ്രകടമാക്കുന്നത്.