അബുദബി: എമിറേറ്റില്‍ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വിമാനമാർഗമാണ് പഞ്ചാബിലെ അമൃത്സർ സ്വദേശികളുെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ നേരത്തെ അറിയിച്ചിരുന്നു.
യുഎഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് അംബാസഡര്‍ നന്ദി പറഞ്ഞു. പഞ്ചാബ് സര്‍ക്കാരും ഏറെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ നടന്ന സ്ഫോടത്തില്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ആറുപേരില്‍ രണ്ട് പേർ ഇന്ത്യാക്കാരാണ്.