യാത്രയ്ക്ക് മുന്‍പുളള കോവിഡ് പിസിആർ പരിശോധനയും ആവശ്യമില്ലെന്ന് യുഎഇ

യാത്രയ്ക്ക് മുന്‍പുളള കോവിഡ് പിസിആർ പരിശോധനയും ആവശ്യമില്ലെന്ന് യുഎഇ

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുന്‍പുളള കോവിഡ് പിസിആർ പരിശോധനനടത്തേണ്ടതില്ലെന്ന് യുഎഇ. രാജ്യം അംഗീകരിച്ച കോവിഡ് വാക്സിന്‍ എടുത്തവർക്കാണ് ഇളവ്. മാർച്ച് ഒന്നുമുതലാണ് പുതിയ നിർദ്ദേശം ബാധകമാകുക.

വാക്സിന്‍ എടുത്തവർ ക്യൂ ആർ കോഡുളള വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.


വാക്സിനെടുക്കാത്തവർ കോവിഡ് രോഗമുണ്ടായി ഭേദമായവരാണെങ്കില്‍ ഒരുമാസത്തിനുളളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ രോഗം ഭേദമായെന്ന് കാണിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നാലും മതിയാകും. എല്ലാ രേഖകളിലും ക്യൂ ആ‍ർ കോഡ് നിർബന്ധമാണ്.

ഇന്ത്യയില്‍ നിന്നു വരുന്നവർക്ക് നേരത്തെ വിമാനത്താവളത്തില്‍ നിന്നുളള റാപിഡ് പിസിആർ യുഎഇ ഒഴിവാക്കിയിരുന്നു. പുതിയ തീരുമാനം കൂടി വരുന്നതോടെ ഒന്നുകൂടി എളുപ്പമാവുകയാണ് യാത്രകള്‍.

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഐസിഎ-ജിഡിആർഎഫ്എ അനുമതി ആവശ്യമില്ലെന്ന് നേരത്തെ എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റിലൂടെ യാത്രാക്കാരെ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.