ഷാർജ: എമിറേറ്റില്‍ ഏപ്രില്‍ മുതല്‍ കുട്ടികളെല്ലാവരും പഠനത്തിനായി സ്കൂളുകളിലെത്തണം. കോവിഡ് സാഹചര്യത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പഠനരീതി ഏപ്രില്‍ മുതല്‍ ഉണ്ടാകില്ല. സ്കൂളുകള്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.
പ്രദേശിക നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് തുടർ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് സ്കൂളുകളിലെത്തിയുളള പഠനം പുനരാരംഭിക്കാന്‍ ഷാർജ തീരുമാനിച്ചത്. സ്കൂളുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്കി കഴിഞ്ഞുവെന്നും എസ് പി ഇ എ വ്യക്തമാക്കി.