ദുബായ്: യാത്രാക്കാരന്‍റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയായ ചുമട്ടുതൊഴിലാളിക്ക് മൂന്ന് മാസത്തെ തടവുശിക്ഷ വിധിച്ചു. തടവ് കാലാവധി കഴിഞ്ഞാല് നാടുകടത്തും. ഇത് കൂടാതെ 28,000 ദിർഹം പിഴയും അടയ്ക്കണം. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദുബായ് വിമാനത്താവളം വഴി നാട്ടിലെത്തിയ ഏഷ്യാക്കാരനായ യാത്രാക്കാരനാണ് ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി പരാതി നല്കിയത്. തുടർന്ന് സിഐഡിമാരുടെ സംഘം നടത്തിയ അന്വേഷണത്തിനാണ് പ്രതിയെ തിരച്ചറിഞ്ഞത്. വിലകൂടിയ സണ്‍ഗ്ലാസ് വാങ്ങാനായി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പകുതിവിലയ്ക്ക് വിറ്റുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു.