അനധികൃതമായി മരം മുറിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കി

അനധികൃതമായി മരം മുറിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കി

സൗദി: അനധികൃതമായി മരം മുറിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കി. 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. വിഷന്‍ 2030 നോടനുബന്ധിച്ചു ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങള്‍ നടുന്ന പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.