അബുദബി: റമദാന്‍ മാസത്തിന് മുന്നോടിയായി രാജ്യത്തെ 540 തടവുകാർക്ക് മോചനം നല്‍കി യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. സഹിഷ്ണുതയുടെ സന്ദേശമുയർത്തി മാനുഷിക പരിഗണ നുന്‍നിർത്തിയാണ് മോചനം അനുവദിച്ചിരിക്കുന്നത്. മോചനം നല്‍കുന്നതോടെ മാനസാനന്തരമുണ്ടായി പുതിയ ജീവിതത്തിലേക്ക് കടക്കാനുളള അവസരം നല്കുകയാണ് ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്.