അബുദബി: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ റമദാന് തുടക്കമായി. ഇനി ഒരുമാസക്കാലം വ്രതശുദ്ധിയുടെ നാളുകള്‍. റമദാനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ തുടങ്ങിയവർക്ക് സുപ്രീം കൗണ്‍സില്‍ അംഗങ്ങളും വിവിധ എമിറേറ്റിലെ ഭരണാധികാരികളും ആശംസകള്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ റമദാന്‍ ആശസകള്‍ നേർന്നു.