അബുദബി: റമദാനോട് അനുബന്ധിച്ച് വിശ്വാസികളെ സ്വീകരിക്കാനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്. അബുദബിയിലെ ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്, ഫുജൈറയിലെ ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്, അലൈനിലെ ഷെയ്ഖ് ഖലീഫ ഗ്രാന്‍ഡ് മോസ്ക് എന്നിവിടങ്ങളില്‍ വലിയ വിശ്വാസസമൂഹം പ്രാർത്ഥനയ്ക്കായി എത്താറുണ്ട്.
തറാവീഹ്, തഹാജൂദ് പ്രാർത്ഥനകള്‍ക്ക് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്കിലെ ഇമാമുമാരായ ഇദ്രിസ് അബ്കർ, യഹിയ ഈഷാന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. റമദാന്‍ സമയക്രമം റമദാനിലും ഗ്രാന്‍ഡ് മോസ്ക് പതിവുപോലെ സന്ദർശകരെ സ്വീകരിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയും രാത്രി 9.30 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണിവരെയും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
റമദാന്‍റെ അവസാന പത്തില്‍ തഹാജൂദ് പ്രാർത്ഥനകള്‍ ഉളളതിനാല്‍ 11.30 വരെ മാത്രമെ സന്ദർശകരെ അനുവദിക്കൂ.
പ്രതിദിനം 30,000 തൊഴിലാളികള്‍ക്ക് ഇഫ്താർ ഒരുക്കും അബുദബിയിലെ വിവിധ ലേബർ ക്യാംപുകളില്‍ നിന്നുളള 30,000 തൊഴിലാളികള്‍ക്ക് ദിവസേന ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക് ഇഫ്താറൊരുക്കും. അബുദബി എർത്ത്ഹോടെയ്ലുമായി സഹകരിച്ചാണിത്.