ദോഹ: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായി. സെപ്റ്റംബർ 15 വരെയാണ് തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് തൊഴില്‍ മന്ത്രാലയം ഉച്ചവിശ്രമം നടപ്പിലാക്കുന്നത്.
രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു. വൈകുന്നരം മൂന്നരയ്ക്ക് ശേഷം ജോലിയാകാം. ജോലി സമയത്തെ കുറിച്ചുളള കൃത്യമായ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കണം. എല്ലാ തൊഴിലാളികള്‍ക്കും കാണാവുന്ന തരത്തില്‍ സമയക്രമം പ്രദർശിപ്പിക്കണം.
ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോയെന്നറിയാന്‍ തൊഴിലിടങ്ങളില്‍ പരിശോധയുണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലും ജൂണ്‍ ഒന്നുമുതല്‍ ഉച്ചവിശ്രമനിയമം പ്രാബല്യത്തില്‍ വന്നിരുന്നു.