കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി സൗദി അറേബ്യ

കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി സൗദി അറേബ്യ

ദമാം: കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം സൗദി അറേബ്യ പിന്‍വലിച്ചു. അടച്ചിട്ട മുറികളില്‍ മാസ്ക് നിർബന്ധമല്ല. സ്ഥാപനങ്ങള്‍, തല്‍സമയ പരിപാടികള്‍, വിമാനയാത്രകള്‍, പൊതുഗതാഗതം എന്നിവയ്ക്ക് വാക്സിനെടുത്തതിന്‍റെ തെളിവുകള്‍ ആവശ്യമില്ല. 

അതേസമയം ഗ്രാന്‍ഡ് മോസ്കിലും പ്രവാചകപളളിയിലും ആരോഗ്യകേന്ദ്രങ്ങളിലും മാസ്ക് വേണം. സൗദിയില്‍ നിന്ന് യാത്ര ചെയ്യുന്ന പൗരന്മാർ മൂന്ന് മാസത്തിന് പകരം എട്ട് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുക്കണം. പ്രത്യേക പ്രായവിഭാവത്തിലുളളവർക്കും വാക്സിനെടുക്കുന്നതില്‍ ഇളവ് നല്‍കിയവർക്കും ഇളവുകള്‍ ബാധകമല്ല.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്സിനേഷന്‍ അടക്കമുളള നടപടികള്‍ രാജ്യം എടുത്തിരുന്നു. പ്രതിരോധിക്കുന്നതില്‍ രാജ്യം നേട്ടം കൈവരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.