റിയാദ്: സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയില്‍ കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ അധികൃതർ പിടിച്ചെടുത്തു.
റിയാദിലാണ് പരിശോധനകള്‍ നടന്നത്. എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സൗദി ടി വി ചാനലായ അല്‍ ഇക്ബാരിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് വാണിജ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.