ദുബായ്: യുഎഇ ഉള്‍പ്പടെയുളള വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും കോവിഡ് പിസിആർ പരിശോധന നടത്തും. വരുന്നവരുടെ രണ്ട് ശതമാനത്തിനാണ് പരിശോധന നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് നിർദ്ദേശം. കോവിഡ് രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനും നിർദ്ദേശമുണ്ട്.
രാജ്യത്ത് നിലവിലുളള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കോവിഡ് നിരീക്ഷണ സംവിധാനവുമായി ഏകോപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ഓരോ ഘട്ടത്തിലും സൂക്ഷമമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.