ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവള ഫീസില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. രാജ്യം ആഗോള യാത്രാ ഹബ്ബായി മാറുന്നതിന്‍റെ ഭാഗമായാണ് വിമാനത്താവള ഫീസല്‍ 35 ശതമാനം വരെ കുറവ് വരുത്താന്‍ നടപടി സ്വീകരിക്കുന്നത്.
ഇളവ് ഈ വർഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. കൂടുതല്‍ വിമാനകമ്പനികളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവള ഫീസ് കുറയന്നതോടെ ടിക്കറ്റ് നിരക്കിലും ഇളവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കുകയെന്നുളള ലക്ഷ്യത്തിന്‍റെ അടുത്തപടിയായാണ് ഇതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.