ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യത്തില്‍ ചൈനയുടെ സഹായം. പര്യവേക്ഷണ വാഹനമെത്തിക്കാന്‍ രാജ്യത്തെ സഹായിക്കുന്ന കരാറില്‍ ചൈന ഒപ്പുവച്ചു. യുഎഇയുടെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനും തമ്മിലാണ് കരാർ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലെ കരാർ ഭാവിയിലെ ബഹിരാകാശ അവസരങ്ങള്‍ക്ക് അടിത്തറയാകുമെന്ന് അധികൃതർ വിലയിരുത്തി.

ചൈന വിജയകരമായി ചാന്ദ്ര ദൗത്യം നടത്തിയ രാജ്യമാണ്. 2013 ലാണ് ചെയ്ഞ്ച് 3 സ്പേസ് ക്രാഫ്റ്റാണ് ചന്ദ്രനിലെത്തിയത്. 2019ൽ ചന്ദ്രന്‍റെ വിദൂരഭാഗത്ത് ഒരു ബഹിരാകാശ പേടകം ഇറക്കാനും കഴിഞ്ഞു. യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ റാഷിദ് റോവർ ഈ നവംബറിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്
2019ൽ ചന്ദ്രന്‍റെ വിദൂരഭാഗത്ത് ഒരു ബഹിരാകാശ പേടകം ഇറക്കാനും കഴിഞ്ഞു
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റിലാണ് റോവർ വിക്ഷേപിക്കുക.