ദുബായ്: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തർ ആതിഥ്യമരുളുന്നത് അറബ് ലോകത്തിന് അഭിമാനമാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വലിയമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെയും ഭരണാധാകാരിയേയും ദുബായ് ഭരണാധികാരി അഭിനന്ദിച്ചു. ഈ ലോകമേള അറബ് ലോകത്ത് നാഴികകല്ലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാ പിന്തുണയും പ്രഖ്യാപിച്ച ദുബായ് ഭരണാധികാരി ലോകകപ്പിന്‍റെ വിജയം ആശംസിക്കുകയും ചെയ്തു. മറ്റന്നാള്‍ (നവംബർ 20) നാണ് ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കുന്നത്. 1.2 ദശലക്ഷം പേർ ലോകകപ്പ് കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64 മത്സരങ്ങളാണ് ലോകകപ്പില്‍ നടക്കുക. 29 ദിവസങ്ങളില്‍ 32 ടീമുകള്‍ പരസ്പരം മാറ്റുരയ്ക്കും.