അബുദബി:ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ഐഡക്സിന് സമാപനം. അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയ പ്രദർശനത്തില്‍ 23.34 ബില്ല്യണ്‍ ദിർഹത്തിന്‍റെ 56 കരാറുകളില്‍ ഒപ്പുവച്ചു. യുഎഇ പ്രതിരോധമന്ത്രാലയവും അബുദബി പോലീസും തവാസുന്‍ കൗണ്‍സിലുമാണ് പ്രധാനമായും കരാറുകളില്‍ ഒപ്പുവച്ചു.
അഞ്ചാം ദിനത്തില്‍ 160 കോടി ദിർഹത്തിന്‍റെ അഞ്ച് അന്താരാഷ്ട്ര കരാറുകളിലാണ് തവാസുന്‍ ഒപ്പുവച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച കൈവരിക്കാൻ പ്രദർശനത്തിലൂടെ സാധിച്ചുവെന്നും അധികൃതർ വാർത്താസമ്മേളത്തില്‍ അറിയിച്ചു.

അബുദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാന്‍ പ്രദർശനം വെള്ളിയാഴ്ച പ്രദർശനം സന്ദർശിച്ചു.നാവിക വ്യോമ പ്രതിരോധ ഉപകരണങ്ങള്‍ പ്രദർശിപ്പിക്കുന്ന ആഭ്യന്തര അന്തർദേശിയ പവലിയനുകള്‍ അദ്ദേഹം സന്ദർശിച്ചു.
ലോകമെമ്പാടുമുള്ള പ്രതിരോധ മേഖലയിലെ കമ്പനികള്‍ ഐഡക്സിന്‍റെ ഭാഗമായി. ആദ്യനാല് ദിവസങ്ങളില്‍ യുഎഇ സായുധസേനയും അബുദബി പൊലീസും പരിപാടിയുടെ ആദ്യ നാല് ദിവസങ്ങളിൽ 21.14 ശതകോടി ദിർഹം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചിരുന്നു.