കാബൂള്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ താലിബാന്‍ വധിച്ചതായി യുഎസ് അധികൃതര്‍

കാബൂള്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ താലിബാന്‍ വധിച്ചതായി യുഎസ് അധികൃതര്‍

വാഷിംഗ്ടണ്‍ : 2021ല്‍ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 13 യുഎസ് സൈനികരെയും നിരവധി സാധാരണക്കാരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ താലിബാന്‍ വധിച്ചു. എന്നാല്‍, ഇയാളുടെ പേരു വിവരങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിത്തില്ല.

2021 ആഗസ്റ്റ് 26ന്, താലിബാന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് അമേരിക്കക്കാരെയും അഫ്ഗാനികളെയും പലായനം ചെയ്യാന്‍ സഹായിക്കാന്‍ യുഎസ് സൈന്യം ശ്രമിക്കുന്നതിനിടെയാണ് ബോംബാക്രമണം നടന്നത്. 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 180 പേരുടെ മരണത്തിനിടയാക്കിയതായിരുന്നു 2021ലെ കാബൂള്‍ വിമാനത്താവളത്തിലെ ബോംബാക്രമണം.

വിമാനത്താവളത്തിലേക്കുള്ള ആബി ഗേറ്റില്‍, പുറത്ത് കാത്തുനില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. 'ആബി ഗേറ്റ് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത ഐഎസിലെ പ്രധാനിയാണ് അദ്ദേഹമെന്നും ഇപ്പോള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ നടത്താനോ കഴിയില്ലെന്നും', വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.