ദുബായ്: ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് രണ്ട് ദിവസത്തേക്ക് സർവ്വീസുകള്‍ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർവ്വീസുകള്‍ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. നിലവിൽ ഗോ ഫസ്റ്റിന്‍റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ എക്സപ്രസിന് പുറമെ യുഎഇയില്‍ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന വിമാനകമ്പനിയാണ് ഗോ ഫസ്റ്റ്. അതുകൊണ്ടുതന്നെ ഗോ ഫസ്റ്റ് നിലച്ചാല്‍ കണ്ണൂരിലേക്കുളള യാത്രാക്കാർക്ക് അത് തിരിച്ചടിയാകും.ദുബായില്‍ നിന്ന് ഒരു സർവ്വീസും അബുദബിയില്‍ നിന്ന് നാലു സർവ്വീസുമാണ് ഗോ ഫസ്റ്റിനുളളത്. മെയ് മൂന്ന് മുതല്‍ അഞ്ച് വരെ സർവ്വീസുണ്ടാകില്ലെന്നാണ് നിലവിലെ അറിയിപ്പ്.
നിരന്തരമായ എൻജിൻ തകരാറുകൾ ഉണ്ടായതോടെ 25 വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു.വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്‍റെ ഉടമസ്ഥർ.