കത്തോലിക്കാ സഭയുടെ ദൃശ്യ-ശ്രാവ്യ ശേഖരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ സഭയുടെ ദൃശ്യ-ശ്രാവ്യ ശേഖരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ ദൃശ്യ-ശ്രാവ്യ ശേഖരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ചേര്‍ന്ന കാത്തലിക്കാ സഭയുടെ ഓഡിയോവിഷ്വല്‍ മെമ്മറി പാത്ത്സ് (MAC-MAC) ഫൗണ്ടേഷന്റെ ശാസ്ത്ര സമിതിയുടെ ആദ്യ യോഗത്തിനുള്ള സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം.

സഭയുടെ ദൃശ്യ-ശ്രാവ്യ ചരിത്ര ശേഖരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംഘടിപ്പിക്കേണ്ടതുമായ പൈതൃകമാണെന്ന് മാര്‍പാപ്പ പറഞ്ഞു.

ചരിത്രപരമായ ഓഡിയോവിഷ്വല്‍ പൈതൃകവും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് 'കത്തോലിക്കാ സഭയുടെ ഓഡിയോവിഷ്വല്‍ റിമെബ്രന്‍സ്' ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. മോണ്‍സിഞ്ഞോര്‍ ഡാരിയോ എഡ്വാര്‍ഡോ വിഗാനോയാണ് ഫൗണ്ടേഷന്റെ പ്രസിഡന്റ്. വരും തലമുറയ്ക്ക് കത്തോലിക്കാ സഭയുടെ ഈ വിഭവങ്ങളെപ്പറ്റിയുള്ള അറിവ് പകര്‍ന്നു കൊടുക്കാന്‍ ഇവ സംരക്ഷിക്കപ്പെടുന്നതിലൂടെ സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.