ലൈംഗീക പീഡനാരോപണം; ട്രംപിന് അഞ്ച് മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ജൂറി

ലൈംഗീക പീഡനാരോപണം; ട്രംപിന് അഞ്ച് മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ജൂറി

ന്യൂയോര്‍ക്ക്: മാഗസിന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ജീന്‍ കരോളിനെ ലൈഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അഞ്ച് മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ജൂറി.

പിഴത്തുക ഇരയ്ക്ക് നല്‍കണം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ജോസഫ് ടാകോപിന മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1995-96 കാലഘട്ടത്തില്‍ മാന്‍ഹട്ടനിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നും പ്രഫഷണല്‍ മേഖലയില്‍ തന്നെ അവേഹളിച്ചെന്നും കാട്ടിയായിരുന്നു കരോളിന്റെ പരാതി.

ഏപ്രില്‍ 25 ന് ആരംഭിച്ച വിചാരണയില്‍ ഉടനീളം ട്രംപ് ഹാജരായിരുന്നില്ല. മൂന്ന് മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയ ശേഷമാണ് ഒമ്പതംഗ ബഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.