വന്ദന കേസിലെ പ്രതി സന്ദീപ് ജയിലിലും അക്രമാസക്തൻ; ബഹളം തുടരുന്നു

വന്ദന കേസിലെ പ്രതി സന്ദീപ് ജയിലിലും അക്രമാസക്തൻ; ബഹളം തുടരുന്നു

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ജയിലിലും ബഹളം തുടരുന്നു. ബുധനാഴ്ച വൈകീട്ടാണ് സന്ദീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ എത്തിച്ചത്. പ്രതി രാത്രി മുഴുവൻ ബഹളമായിരുന്നുവെന്നാണ് ജയിൽ അധികൃതരുടെ പ്രതികരണം. ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ സന്ദീപിന്റെ മാനസികാവസ്ഥ ശരിയായ നിലയിലല്ല.

മാനസിക നില സാധാരണ നിലയിലെത്താൻ ദിവസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്. സന്ദീപ് സിസിടിവി നിരീക്ഷണത്തിലാണ്. പ്രതിയെ മുഴുവൻ സമയവും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം സന്ദീപിനെ ജയിലിലെത്തിച്ചത്. ഡോക്ടർമാർ പരിശോധന നടത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.