എഐ ക്യാമറ ഇടപാട്: ആരോപണങ്ങള്‍ സ്പര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്; ഉപകരാറില്‍ പിഴവില്ലെന്ന് കണ്ടെത്തൽ

എഐ ക്യാമറ ഇടപാട്: ആരോപണങ്ങള്‍ സ്പര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്; ഉപകരാറില്‍ പിഴവില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെ വെള്ളപൂശി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അധികാരമുണ്ടെന്നുമാണ് മുഹമ്മദ് ഹനീഷ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ ഇടപാടില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ റിപ്പോര്‍ട്ടില്‍ വ്യക്തമായ മറുപടിയില്ല. 

കെല്‍ട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലില്‍ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നല്‍കിയിരുന്നു. പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂര്‍ണമായും വെള്ളപൂശുന്നതാണ് മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്.

ഉയര്‍ന്ന തുകക്കുള്ള കരാര്‍ നല്‍കല്‍, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ ഇതെല്ലാം അന്വേഷണ റിപ്പോര്‍ട്ട് തള്ളി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.