പലചരക്ക് കടയുടെ വാതില്‍ തകര്‍ത്തു; മൂന്നാറില്‍ പടയപ്പയുടെ ആക്രമണം

 പലചരക്ക് കടയുടെ വാതില്‍ തകര്‍ത്തു; മൂന്നാറില്‍ പടയപ്പയുടെ ആക്രമണം

മൂന്നാര്‍: മൂന്നാറില്‍ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാന്‍ കൊമ്പന്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിലാണ് ആന തകര്‍ത്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 19 തവണ കാട്ടാനകള്‍ തന്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേല്‍ പറഞ്ഞു.

അതിനിടെ തമിഴ്‌നാട് വനം വകുപ്പ് മയക്കു വെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നു വിട്ടു. ഒരു ദിവസത്തോളം അനിമല്‍ ആംബുലന്‍സിലായിരുന്ന ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നു വിട്ടത്. എന്നാല്‍ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.