സംസ്ഥാനത്തേക്ക് 10,000 കോടി രൂപയുടെ ഹവാല പണം; ആറ് ജില്ലകളില്‍ ഇഡി പരിശോധന

സംസ്ഥാനത്തേക്ക് 10,000 കോടി രൂപയുടെ ഹവാല പണം; ആറ് ജില്ലകളില്‍ ഇഡി പരിശോധന

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ആറ് ജില്ലകളില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന്റെ റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ച് മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ 150 ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. 10,000 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായ സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നടന്ന പരിശോധനയില്‍ വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.