ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ല; സമാധാനത്തിന്റെ പക്ഷത്താണ്: നരേന്ദ്ര മോഡി

ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ല; സമാധാനത്തിന്റെ പക്ഷത്താണ്: നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നിഷ്പക്ഷ നിലപാടല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.

അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് ഉക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രസ്താവന. 'ചിലര്‍ പറയുന്നു ഞങ്ങള്‍ നിഷ്പക്ഷരാണെന്ന്. എന്നാല്‍ നിഷ്പക്ഷരല്ല. സമാധാനത്തിന്റെ ഭാഗത്താണ് ഞങ്ങള്‍'- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നിലപാട് ലോകത്തിന് നല്ലതു പോലെ അറിയുന്നതാണ്. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും മാനിക്കണം, തര്‍ക്കങ്ങള്‍ നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണം.

സംഘര്‍ഷം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോഡി നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് എതിരായുള്ള യു.എന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. റഷ്യക്ക് എതിരായ കടുത്ത പ്രസ്താവനകളും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍കൈ എടുക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ ആവശ്യത്തോടും  കരുതലോടെയാണ്  ഇന്ത്യ പ്രതികരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.