അലഹബാദ് സര്‍വ്വകലാശാലയിലെ മുസ്ലീം ഹോസ്റ്റലില്‍ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

അലഹബാദ് സര്‍വ്വകലാശാലയിലെ മുസ്ലീം ഹോസ്റ്റലില്‍ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

പ്രയാഗ്രാജ്: അലഹബാദ് സര്‍വ്വകലാശാലയിലെ മുസ്ലീം ഹോസ്റ്റലില്‍ ബോംബ് ശേഖരവും ആയുധങ്ങളും കണ്ടെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. 30 ക്രൂഡ് ബോംബുകളും ആഭ്യന്തരമായി നിര്‍മിച്ച തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെടുത്തത്.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മുസ്ലീം ബോര്‍ഡിംഗ് ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഹോസ്റ്റലില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് മുറികളില്‍ നടത്തിയ പരിശോധനയില്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഹോസ്റ്റലിലിലെ റൂം നമ്പര്‍ 11 ല്‍ താമസിക്കുന്ന ആസിഫ് ഇഖ്ബാല്‍, തനിക്ക് നേരെ വധശ്രമം നടത്തിയെന്ന് ആരോപിച്ചാണ് പൊലീസിന്റെ സഹായം തേടിയത്. റൂംമേറ്റായ ജലാല്‍ അക്ബറുമായി തര്‍ക്കമുണ്ടായതായി ആസിഫ് പരാതിപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ബോംബും ആയുധനങ്ങളും ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ബോംബുകള്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നിര്‍വീര്യമാക്കി. ആയുധ ശേഖരവും സ്ഫോടകവസ്തുക്കളും എന്തിനാണെന്ന അന്വേഷണത്തിലാണ് പൊലീസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.