ജീസാന്‍: സൗദി അറേബ്യയുടെ പലഭാഗങ്ങളിലും ശക്തമായ മഴ. വിവിധ ഇടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ജീസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. നാശനഷ്ടങ്ങള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തതും ഈ മേഖലയിലാണ്.
അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. 50 മുതല്‍ 60 ശതമാനം വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം.
അൽ-ഷർഖിയ,വടക്കന്‍ അതിർത്തികള്‍, അൽ-ഖാസിം, ഹായിൽ, അൽ-ജൗഫ്, തബൂക്ക്, മദീന, റിയാദ്, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം. എന്നാല്‍ ജീസാന്‍, നജ്റാന്‍ മേഖലകളില്‍ മഴയില്‍ 40 ശതമാനം കുറവായിരിക്കും രേഖപ്പെടുത്തുകയെന്നും കേന്ദ്രം പറയുന്നു.
നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്ക് അനുസരിച്ച് ഈ വർഷത്തെ വേനല്‍ക്കാലം സെപ്റ്റംബർ 22 ന് അവസാനിക്കും. രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനില ക്രമേണ കുറയുമെന്നും 24 ദിവസത്തിന് ശേഷം ആരംഭിക്കുന്ന ശരത്കാലം മഴക്കാലമായിരിക്കുമെന്നും എന്‍സിഎം വക്താവ് ഹുസൈൻ അൽ-ഖഹ്താനി ഒകാസ് പറഞ്ഞു.