ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം വേണം; 50% സംവരണ പരിധി ലംഘിക്കണം :എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം വേണം; 50% സംവരണ പരിധി ലംഘിക്കണം :എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് :ഒബിസി വിഭാഗങ്ങൾ ഇന്ത്യൻ ജനസംഖ്യയുടെ 80 ശതമാനത്തിൽ അധികമായതിനാൽ അവർക്കു നൽകുന്ന 27% സംവരണം വളരെച്ചെറുതാണെന്ന്  ചൂണ്ടികാട്ടി  50% സംവരണം എന്ന പരിധി ലംഘിക്കണമെന്നാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എന്ന സംഘടനയുടെ നേതാവായ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെടുന്നത്. ഈ ആവശ്യം താൻ പാർലമെന്റിൽ ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യം പരിഗണിച്ച് പ്രധാനമന്ത്രി ഇതിനായി ഒരു ബിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒവൈസി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റാണ് അസദുദ്ദീൻ ഒവൈസി. ലോക സഭയിലെ ഹൈദരാബാദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മൂന്ന് തവണയായി പാർലമെന്റ് അംഗമാണ്. എന്നാൽ ഈ പാർട്ടിയെ പ്രതിപക്ഷ പാർട്ടികളുടെ വിശാല മുന്നണിയായ ഇന്ത്യൻ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സഖ്യത്തിൽ ഉൾപ്പെടാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി രൂപീകരിച്ചാൽ അതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഒവൈസി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.