ഇഡിയും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു; കേജരിവാള്‍ ഇഡിക്ക് മുന്‍പില്‍ ഹാജരാകില്ല

ഇഡിയും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു; കേജരിവാള്‍ ഇഡിക്ക് മുന്‍പില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ഇ.ഡി സമന്‍സ് അയച്ചതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഡല്‍ഹി മദ്യനയ കേസില്‍ അയച്ച സമന്‍സ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും കത്തില്‍ വ്യക്തമാക്കി.

തനിക്ക് ഇ.ഡി അയച്ച സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ബിജെപിയുടെ നിര്‍ദേശപ്രകാരം അയച്ചതുമാണെന്നാണ് കേജരിവാളിന്റെ നിലാപാട്. ഇ.ഡിയുടെ സമന്‍സില്‍ വ്യക്തതയില്ല.

ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലാണോ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ അതോ ഒരു വ്യക്തിയെന്ന നിലയിലാണോ തന്നെ വിളിച്ചിരിക്കുന്നതെന്ന് സമന്‍സില്‍ വ്യക്തമാക്കുന്നില്ലെന്നുമാണ് ഇഡിക്ക് അയച്ച രണ്ടു പേജുള്ള കത്തില്‍ കേജരിവാള്‍ പറയുന്നത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ കേജരിവാളിനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ഈ കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും ജയിലിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.