ഫ്ലോറിഡയിലെ അപ്പാർട്ട്‌മെന്റിൽ തീ പിടിത്തം; ഒരു സ്ത്രീയും കുഞ്ഞും മരിച്ചു

ഫ്ലോറിഡയിലെ അപ്പാർട്ട്‌മെന്റിൽ തീ പിടിത്തം; ഒരു സ്ത്രീയും കുഞ്ഞും മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീയും കുഞ്ഞും കുത്തേറ്റ് മരിച്ചു. യുവതിയുടെ രണ്ട് കുട്ടികൾ ​ഗുരുതരവാസ്ഥയിൽ ആശുപത്രിയിലാണ്. ചൊവ്വാഴ്ച പുലർച്ചെ ആണ് സംഭവം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.

ഡെയ്‌ടോണ ബീച്ചിലെ ബെവിൽ റോഡിലുള്ള കൺട്രിസൈഡ് അപ്പാർട്ട്‌മെന്റിൽ അർദ്ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഡേടോണ ബീച്ച് പോലീസ് മേധാവി ജക്കാരി യംഗ് സംഭവസ്ഥലത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാതാവിന് സമീപത്തെ തൊട്ടിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

മരിച്ച അമ്മയുടെ അടുത്ത ബന്ധുക്കളെ അറിയിക്കാൻ അധികാരികൾ പ്രവർത്തിക്കുന്നതിനാൽ അമ്മയുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് അധികൃതർ പറയുന്നത്. ഇത് ഒരു സാധാരണ സംഭവം അല്ല എന്ന് ഡേടോണ ബീച്ച് ഫയർ ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ആന്റ്‌വാൻ ലൂയിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേ സമയം കുത്തേറ്റതോ തീപിടിത്തമോ ആയതുമായി ബന്ധപ്പെട്ട് ഒരു പ്രതിയുടെ പേര് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തം മറ്റ് അപ്പാർട്ട്മെന്റ് യൂണിറ്റുകളെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.